ആല്‍ത്തറകളോര്‍മയുടെ
നേര്‍ത്ത വര്‍ണ്ണങ്ങളും,
കൂര്‍ത്ത ദെണ്ണങ്ങളും തീര്‍ത്ത ഹൃദയങ്ങളെ...
ആര്‍ത്തലചെത്തുന്ന വിഹഗ സ്വപ്നങ്ങളെ...
നേരം വധിക്കുന്ന നാട്ടുകൂട്ടങ്ങളെ...
നേര്‍വഴികള്‍ തെറ്റുന്നോരുഷ്ണശില്പങ്ങളെ...
നേരിന്റെ നാക്കായ്, നിലാവിന്റെ പൂക്കളാ-
യീ വഴികള്‍ നിറയുന്ന യുവ സൌഹൃദങ്ങളെ...
ഒരുപോലെ, പോറ്റമ്മ പോലെ പരിപാലിച്ചു
ഇരുളും, വെളിച്ചവും ഇതളിട്ട പൊരുളു പോ-
ലൊരു തത്വ സംഹിതയെ വാര്‍ത്തെടുക്കുന്നു...!
*ത്രിഗുണനാം ദൈവത്തിനശരീരി കേട്ടൊരാള്‍
സ്പടിക ചഷകങ്ങളില്‍
സ്വപ്നം തുളുംപുമീ
മുന്തിരിചാറുമായ്, മന്ത്രാക്ഷരങ്ങളായ്
ഒരു നാട്ടു ചരിതത്തെ യോര്‍ത്തെടുക്കുന്നു ..!
കവലയതിലൊരു കള്ളുഷാപ്പിന്റെ തിണ്ണയില്‍
കലപിലകള്‍ നുരയുന്ന മണ്‍ കോപ്പകള്‍;
ചെഞ്ചുണ്ടില്‍ കനല്‍ ചിന്തുമഗ്നികുണ്‍ഠം,
ചന്ത പിരിയുന്ന നേരത്തെയുന്മാദദൃശ്യം....!
പിന്നിട്ട പെരുവഴിയിലെവിടെയോ കൈവിട്ട
പൊന്നിട്ടോരാ ഗ്രാമ ചേതനകളെ..
മുളംകാട് പൂക്കുന്നോരിടവഴിത്താരയെ..
മുളപൊട്ടി വിരിയും കതിര്‍ക്കുലകള്‍; കാറ്റിന്റെ
വിരലുകളിലിളകുന്ന ഹരിതനേദ്യങ്ങളെ...
കരകളില്‍ തോരണം നെയ്ത കേരങ്ങളെ...
സര്‍ഗ്ഗ സന്ദേശങ്ങളില്‍ പുനര്‍ജനിക്കുന്ന
സ്വര്‍ഗ്ഗ ചിത്രങ്ങളായെഴുതുന്നതാരൊരാള്‍....
അമ്മ തന്‍ കൈപ്പുണ്ണ്യമേറ്റ മണ്‍ പാത്രത്തി-
ലന്തിക്കു കൂടപ്പിറപ്പിനോടൊത്ത് പങ്കിട്ടു;
തന്‍ പങ്കിനെ ചൊല്ലി, പയ്യാരം-
പറഞ്ഞമ്മ കാണ്‍കെ കിണുങ്ങിക്കരയവേ,
സ്വന്തം വിശപ്പാറ്റുവാനമ്മ ബാക്കി വെച്ചോ-
രുതരിച്ചോറുമെന്‍ കണ്ണനെന്നോതി
വിളമ്പുന്ന വാത്സല്യ മഴയില്‍ നനഞ്ഞോരാള്‍..
പുത്തനാം പുസ്തകങ്ങള്‍ തന്റെ ഗന്ധവും,
പുതുമഴകളൂ ഴിയില്‍ തേച്ചോരുന്മാദവും,
പകലറുതി തന്‍ സ്വര്‍ണ്ണ ചിത്രങ്ങളും,
മതിവരുവോളമാത്മാവിലാവാഹിച്ചു
മൃദുശലഭമായ് ബാല്യമാം മലര്‍ശയ്യയില്‍
രാപ്പകലുകള്‍ നേര്‍ന്ന സ്വപ്നം തിരഞ്ഞോരാള്‍..
ഒരു തുമ്പി തന്‍ പിറകെ മറുതുമ്പി പോലെ
ഇല്ലാത്ത ചിറകുകളാട്ടിപ്പറന്നതും
ഒരു തുമ്പിയും, തെച്ചി, പിച്ചകപ്പൂക്കളും
കൊണ്ടോരത്തത്തിന്റെ മോദം നുകര്‍ന്നതും
കണിക്കൊന്നകള്‍ പൂത്ത പോലെ തിളങ്ങുന്ന
നാണയത്തുട്ടുകള്‍ കൈനീട്ടമായതും
ഇനിയാര്‍ക്കുമേകുവാനാകാത്ത നിധി പോലെ
മനതാരിലോര്‍മ്മയുടെ ഖനി സ്വന്തമായൊരാള്‍...
പൊട്ടിപ്പൊളിഞ്ഞ മര ബെഞ്ചുകളിലന്തിച്ചു
കൂട്ടുകാരോടൊത്തിരുന്നു ടാക്കീസില-
ന്നാദ്യമായ് കണ്ട, **കണ്ടം വെച്ച കോട്ട്,
പൂരപ്പറമ്പിലന്നാദ്യമായാനക്ക്
പിന്നില്‍ നിരന്നു ചെണ്ടക്ക് കൈതാളമി-
ട്ടാമോദചിത്ത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ