2010, മാർച്ച് 10, ബുധനാഴ്‌ച

നടന്നു നീങ്ങിയവന്‍........,

സുഹൃത്തേ....,
നാം നടന്നൊരാ വഴികള്‍ മറന്നുവോ?
നാം പങ്കിട്ടോരാ സ്നേഹവും
പകുത്തെടുതോരാ വക്കും മറന്നുവോ?
പാഠശാല തന്‍ പടിയില്‍
കൈ കോര്‍ത്തിരുന്നതും
തമ്മില്‍ മിഴിനീരോപ്പിയതും
പരസ്പരം കവിളുകളില്‍
ചുംബനം പകര്‍ന്നതും
കണക്കു വദ്യന്റെ ചൂരല്‍ പ്രഹരത്താല്‍
എന്‍ കൈ വെള്ള പൊട്ടി ഞാനലറികരഞ്ഞതും
ആരുമറിയാതെ നീയെന്നരികിലണഞ്ഞതും
എന്‍ മിഴികള്‍ നിറയുവത്-
കാണുവാന്‍ വയ്യെന്നു ചൊല്ലിയതും
നിന്‍ വായില്‍ നിറഞ്ഞൊരാ -
ഉമി നീരാലെന്‍ കൈവെള്ള തുടച്ചതും.
മറവിയില്‍ മാഞ്ഞുവോ സ്നേഹിതാ....!
അന്നല്ലേ ഞാനാദ്യമായി ഉമി നീരിന്‍-
ഗുണ മെന്മകള്‍ അറിഞ്ഞത്.
എന്‍ വയര്‍ നിറക്കുവാന്‍
നീ വിശന്നു നടന്നതും
ഉപവസമാണെന്നു കള്ളം പറഞ്ഞതും
കദനം നിറഞ്ഞോരയെന്‍ വാക്കുകളെ
കട്ടെടുത്തു നീ പുനര്‍ജീവിപ്പിച്ചതും
കണ്ണിരില്‍ കവിതയുന്ടെന്നെന്നോട് ചൊല്ലിയതും
അക്ഷരമാഗ്നിയെന്നോതിയതും
എല്ലാം മറക്കുവാന്‍ കഴിഞ്ഞോ നിനക്ക്
നിനക്കകില്ലയെന്നെനിക്കരിയമെന്കിലും
ഇവയെല്ലാം മനസിലോളിപ്പിച്ചു നീ
എന്തേ നിന്‍ യാത്രാമൊഴി എന്നോട് ചൊല്ലിയില്ല
ഒരു വക്കും മിണ്ടാതെങ്ങോട്ടകന്നു നീ
ഈ വിജനതകളില്‍ ഞാനെകന്നെന്നോര്‍ക്കാതെ
എന്തേ നീ പെട്ടന്ന് മാഞ്ഞു പോയി...
എതു മണ്‍ തരികളില്‍ അലിഞ്ഞു നീ ....
നിശ്ചലമായോര നിന്‍ ദേഹിയില്‍
ബോധമറ്റു ഞാന്‍ വീണതും
ഒന്നുറക്കെ കരയുവനകാതെ
എന്‍ കണ്ടം നിശ്ചലമായതും
അറിവില്ലയ്യ്മ നീ നടിച്ചതെന്തേ...
എന്തേ നീയൊന്നും മിണ്ടിയില്ല
എന്നെ തനിച്ചാക്കി പോയതെന്തേ.....?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ