2010, മാർച്ച് 16, ചൊവ്വാഴ്ച





മാര്‍ച്ചില്‍ പെയ്ത മഴ
കാലത്തിന്റെ പെരുമ്പറയല്ല;
കാലവര്‍ഷത്തിന്റെ ദാഹജലവുമല്ല.
മാവിന്റെ കണ്ണീര്‍-
പൂക്കളോടൊപ്പം കൊഴിഞ്ഞു തീരുന്നു.
ഇലകള്‍ തളിര്‍ത്ത്‌
നാളെയുടെ പ്രതീക്ഷകളായി
പുനര്‍ജ്ജനിക്കുന്നു.
വിണ്ണില്‍ നിന്നും
മണ്ണിലെത്തുന്ന തെളിനീര്‍
മൗനത്തിന്റെ ഭാഷ രചിക്കുന്നു
അകാലത്തില്‍ പൊലിഞ്ഞുപോയ
തീവ്രപ്രണയത്തെ ഓര്‍ത്ത്‌
മാനം തേങ്ങുകയാണ്‌.
ഹൃദയരക്തത്തില്‍
ചാലിച്ച അക്ഷരങ്ങളോരോന്നും
മഴ പൊറുക്കിയെടുത്തു.
അവ മാറോടണച്ച്‌ മരുഭൂമിയിലൂടെ
മരുപ്പച്ചയും തേടി....
മഴയുടെ മറുവിളിക്കയി
കാതോര്‍ത്ത്‌.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ